Kala. Unnikrishnan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kala. Unnikrishnan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 6, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ കചദേവയാനി

KachaDevayani Kathakali: Madavoor Vasudevan Nair as Sukran, Kalamandalam Gopi as Kachan and Margi Vijayakumar as Devayani. Appreciation by Haree for Kaliyarangu.
22 ഏപ്രില്‍ 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷിക ആഘോഷങ്ങളില്‍ ആദ്യ ദിനം അരങ്ങേറിയ 'കിര്‍മ്മീരവധം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാം ദിവസം താഴവന ഗോവിന്ദനാശാനെഴുതിയ 'കചദേവയാനി'യായിരുന്നു ആദ്യകഥയായി നിശ്ചയിച്ചിരുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപിയുടെ കചനും മാര്‍ഗി വിജയകുമാറിന്റെ ദേവയാനിക്കുമൊപ്പം പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ ശുക്രാചാര്യരുമായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ട, കലാമണ്ഡലം ശങ്കര വാര്യരുടെ മദ്ദളം എന്നിവയ്ക്കു പുറമേ പത്തിയൂര്‍ ശങ്കരന്‍‍കുട്ടി, കോട്ടക്കല്‍ മധു എന്നിവരുടെ ആലാപനം എന്നിവയും ഇതിനോടൊപ്പം തന്നെ കളി മികച്ചതാകുമെന്ന പ്രതീക്ഷ നല്‍കിയ ഘടകങ്ങളാണ്‌. നെടുമുടി വാസുദേവ പണിക്കര്‍ (സുകേതു), കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കലാനിലയം രാകേഷ് (മദ്ദളം) തുടങ്ങിയവരായിരുന്നു ഇതര കലാകാരന്മാര്‍. കലാനിലയം സജി, മാര്‍ഗി ശ്രീകുമാര്‍ എന്നിവര്‍ ചുട്ടിയിലും അരുണ്‍ അണിയറയിലും പ്രവര്‍ത്തിച്ചു. മൃതസഞ്ജീവനി മന്ത്രം പഠിക്കുക എന്ന ലക്ഷ്യവുമായി അസുരഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുവാനായി കചന്‍ ശുക്രാചാര്യരുടെ ആശ്രമത്തിലെത്തുന്നതു മുതലാണ്‌ കഥ ആരംഭിക്കുന്നത്.

2011 മാർച്ച് 2, ബുധനാഴ്‌ച

ബെങ്കളൂരിലെ കേളികൊട്ട്

'Kelikottu' by Uthishta aat Bengaluru. An appreciation by Haree for Kaliyarangu.
ഫെബ്രുവരി 20, 2011: ബെങ്കളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഉത്തിഷ്ഠ'യുടെ നേതൃത്വത്തില്‍ 'കേളികൊട്ട്' എന്ന പേരിലൊരു കഥകളി പരിപാടി ബെങ്കളൂരു ഇന്ദിരാനഗര്‍ സംഗീത സഭ ഹാളില്‍ നടത്തുകയുണ്ടായി. 'നളചരിതം രണ്ടാം ദിവസം' കഥയിലെ ആദ്യ രംഗം 'നളദമയന്തി' എന്ന പേരിലും തുടര്‍ന്ന് സുഗ്രീവന്റെ തിരനോക്ക് മുതല്‍ ബാലിയുടെ മരണം വരെ 'ബാലിവധ'വുമാണ്‌ അന്നേ ദിവസം അവതരിക്കപ്പെട്ടത്. പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ നളനും മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയുമായിരുന്നു 'നളദമയന്തി'യില്‍. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബാലി, കലാമണ്ഡലം ഹരി ആര്‍. നായരുടെ സുഗ്രീവന്‍, കലാമണ്ഡലം ഷണ്മുഖദാസിന്റെ ശ്രീരാമന്‍, മാര്‍ഗി വിജയകുമാറിന്റെ താര, കലാമണ്ഡലം അരുണിന്റെ അംഗദന്‍ തുടങ്ങിയവയായിരുന്നു 'ബാലിവധ'ത്തില്‍ വേഷമിട്ടത്. പത്തിയൂര്‍ ശങ്കരന്‍‍കുട്ടിയും കലാമണ്ഡലം ബാബു നമ്പുതിരിയും ചേര്‍ന്നുള്ള ആലാപനം, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം രവിശങ്കറും ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും ഒരുക്കിയ മേളം തുടങ്ങിയവ കൂടി ചേരുന്നതായിരുന്നു അന്നേ ദിവസത്തെ കഥകളി അവതരണം.

2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

കനകക്കുന്നിലെ ദക്ഷയാഗം

Dakshayagam at Kanakakkunnu, performed as part of the KathakaliMela in Nishagandhi Festival 2011. An appreciation by Haree for Kaliyarangu.
ജനുവരി 26, 2011: നിശാഗന്ധി ഉത്സവം 2011-ന്റെ ഭാഗമായി ഏഴുദിവസത്തെ കഥകളിമേള തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ അരങ്ങേറി. ഇരയിമ്മന്‍ തമ്പി എഴുതിയ 'ദക്ഷയാഗ'മാണ്‌ അവസാന ദിവസം അവതരിപ്പിച്ചത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരൊക്കെയാണ്‌ അന്നേ ദിവസം കളിയില്‍ പങ്കെടുത്ത മുതിര്‍ന്ന കലാകാരന്മാര്‍. കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും ചേര്‍ന്നുള്ള പാട്ട്, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം ഗോപിക്കുട്ടനും ചേര്‍ന്നു നയിച്ച മേളം എന്നിവയായിരുന്നു പിന്നണിയില്‍. കണ്ണിണയ്ക്കാനന്ദം നല്‍കുന്ന യമുനയുടെ തീരത്ത്, പ്രകൃതിയുടെ വിശേഷങ്ങള്‍ ആസ്വദിച്ചു കഴിയുന്ന ദക്ഷനും വേദവല്ലിയും ഒരുമിച്ചുള്ള രംഗത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്. ആ സമയം നദിയുടെ മധ്യത്തില്‍ താമരയിലയിലൊരു ശംഖ് കണ്ട്, അവിടേക്ക് നീന്തിയെത്തി ദക്ഷന്‍ ശംഖ് കൈയിലെടുക്കുന്നതോടെ അതൊരു പെണ്‍കുഞ്ഞായി മാറുന്നു. ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്ന സൗഭാഗ്യണിവള്‍ എന്നുറയ്ക്കുന്ന ദക്ഷന്‍, അവളെ മകളായി വളര്‍ത്തുവാന്‍ തീരുമാനിക്കുന്നു.

2010 ജനുവരി 23, ശനിയാഴ്‌ച

കനകക്കുന്നിലെ സന്താനഗോപാലം

SanthanaGopalam Kathakali: Kalamandalam Vasu Pisharody as Brahmanan and Kottackal Chandrasekhara Warrier as Arjunan. An appreciation by Haree for Kaliyarangu.
ജനുവരി 20, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ ഏഴു ദിവസത്തെ കഥകളി സംഘടിക്കപ്പെട്ടു. കലാമണ്ഡലം വാസു പിഷാരടി, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ തുടങ്ങിയവര്‍ യഥാക്രമം ബ്രാഹ്മണനേയും അര്‍ജ്ജുനനേയും അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥയാണ് ആദ്യദിനം അരങ്ങേറിയത്. കലാമണ്ഡലം മുകുന്ദന്‍ ശ്രീകൃഷ്ണനായെത്തിയ കളിയുടെ സംഗീതം കലാമണ്ഡലം ജയപ്രകാശ്, കോട്ടക്കല്‍ സന്തോഷ് എന്നിവരും; മേളം ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍ എന്നിവരും കൈകാര്യം ചെയ്തു. ആര്‍.എല്‍.വി. സോമദാസിന്റെയായിരുന്നു ചുട്ടി.