Kurur Vasudevan Namboothiri എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kurur Vasudevan Namboothiri എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Padma Shri Kalamandalam Gopi as Dharmaputhrar, Margi Vijayakumar as Panchali, Ettumanoor Kannan as SriKrishnan. An appreciation by Haree for Kaliyarangu.
ഏപ്രില്‍ 21, 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 21, 22 തീയതികളിലായി 'കിര്‍മ്മീരവധം', 'കചദേവയാനി', 'മല്ലയുദ്ധം' തുടങ്ങിയ കഥകള്‍ അവതരിപ്പിച്ചു. കലാമണ്ഡലം ഗോപിയാശാന്‍ ധര്‍മ്മപുത്രരായി വേഷമിട്ട 'കിര്‍മ്മീരവധം' കഥയുടെ 'പാത്രചരിതം' വരെയുള്ള പൂര്‍വ്വഭാഗമായിരുന്നു ആദ്യദിനം ആദ്യ കഥയായി അവതരിപ്പിച്ചത്. മാര്‍ഗി വിജയകുമാര്‍, ഏറ്റുമാനൂര്‍ കണ്ണന്‍ എന്നിവര്‍ ഇതര പ്രധാന കഥാപാത്രങ്ങളായ പാഞ്ചാലിയായും ശ്രീകൃഷ്ണനായും വേഷമിട്ടു. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (ധൗമ്യന്‍), കലാമണ്ഡലം ഷണ്മുഖദാസ് (സൂര്യന്‍), കലാനിലയം വാസുദേവ പണിക്കര്‍ (സുദര്‍ശനം) എന്നിവരായിരുന്നു മറ്റു വേഷങ്ങളില്‍. പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കോട്ടക്കല്‍ മധുവും അന്നേ ദിവസം ഗായകരായപ്പോള്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്യുത വാര്യര്‍ മദ്ദളത്തിലും മേളമൊരുക്കി. ചേര്‍ത്തല വിശ്വനാഥന്‍ നായര്‍, കലാനിലയം സജി തുടങ്ങിയവരായിരുന്നു ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. കാമ്യകവനത്തില്‍ കഴിഞ്ഞുവരവേ ഒരു മദ്ധ്യാഹ്നത്തില്‍ ധര്‍മ്മപുത്രരും പാഞ്ചാലിയും വനവാസദുഃഖം പങ്കിടുന്നതാണ്‌ ആദ്യ രംഗം.

2011 ജനുവരി 28, വെള്ളിയാഴ്‌ച

ഗുരുവായൂരിലെ നളചരിതം ഒന്നാം ദിവസം

Nalacharitham at Guruvayoor: An appreciation by Haree for Kaliyarangu. A report on Kalamandalam Ramachandran Unnithan's 60th Birthday Celebrations.
ജനുവരി 22, 2011: കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍ക്ക് സ്വന്തമായൊരു വ്യാകരണം നല്‍കിയ കലാകാരന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ഗുരുവായൂര്‍ രോഹിണി കല്യാണമണ്ഡപത്തില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. പദ്മശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് മേളപ്പദം, 'കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍, സുഹൃദ്സംഗമം, സമാദരണ സദസ്സ് തുടങ്ങിയ പരിപാടികള്‍ക്കു ശേഷം പുലരും വരെ കഥകളിയും അരങ്ങേറി. 'നളചരിതം ഒന്നാം ദിവസം', 'സുഭദ്രാഹരണ'ത്തിലെ ബലഭദ്രനും ശ്രീകൃഷ്ണനും, 'ദുര്യോധനവധം' എന്നീ കഥകളാണ്‌ അവതരിക്കപ്പെട്ടത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളായ കാശിനാഥന്‍, സിബി എന്നിവര്‍ അവതരിപ്പിച്ച പുറപ്പാടോടെയാണ്‌ കഥകളി ആരംഭിച്ചത്. ചുവടുകളുടെ കണിശതകൊണ്ടും, ചലനങ്ങളിലെ ഭംഗികൊണ്ടും കണ്ണിനു വിരുന്നായി ഇവിടുത്തെ ഇരട്ട കൃഷ്ണമുടി വേഷങ്ങളുടെ പുറപ്പാട്. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ നളന്‍, മടവൂര്‍ വാസുദേവന്‍ നായരുടെ ഹംസം, കലാമണ്ഡലം കല്ലുവഴി വാസുവിന്റെ ദമയന്തി എന്നിവയോട് കൂടിയ 'നളചരിതം ഒന്നാം ദിവസം'തുടര്‍ന്ന് അവതരിക്കപ്പെട്ടു. (കലാമണ്ഡലം ഗോപിയുടെ നളനാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം അദ്ദേഹം പിന്മാറുകയാണുണ്ടായത്.) ഒരുനാള്‍ നൈഷധത്തിലെത്തുന്ന നാരദന്‌ യഥാവിധി പൂജകള്‍ ചെയ്ത് കാര്യം തിരക്കുന്ന നളന്റെ "ഭഗവല്‍ നാരദ! വന്ദേഹം..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.