Margi Raveendran എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Margi Raveendran എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കര്‍ണ്ണശപഥം

KarnaSapatham organized by Drisyavedi, Thiruvananthapuram. An appreciation by Haree for Kaliyarangu.
ഒക്ടോബര്‍ 24, 2010: ദൃശ്യവേദിയുടെ പ്രതിമാസ കളിയായി മാലി മാധവന്‍ നായര്‍ രചിച്ച 'കര്‍ണ്ണശപഥം', തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. മാത്തൂര്‍ ഗോവിന്ദന്‍‍കുട്ടി കുന്തിയേയും സദനം കൃഷ്ണന്‍കുട്ടി കര്‍ണ്ണനേയും അവതരിപ്പിച്ച കളിയില്‍ കലാമണ്ഡലം കൃഷ്ണപ്രസാദ്, കലാമണ്ഡലം അനില്‍കുമാര്‍, കലാമണ്ഡലം ബാലകൃഷ്ണന്‍ തുടങ്ങിയവരും വേഷമിട്ടു. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു അന്നേ ദിവസം ഗായകര്‍. ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ മാര്‍ഗി രവീന്ദ്രനും മേളമൊരുക്കി. ഖിന്നയായ ഭാനുമതിയെക്കണ്ട് കാരണം തിരക്കുന്ന ദുര്യോധനന്റെ ഇടക്കാലത്തിലുള്ള പദമായ "കാതരവിലോചനേ! കാതരയാകുവാന്‍..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം

KeechakaVadham Kathakali: Organized by Drisyavedi. An appreciation by Haree for Kaliyarangu.
ആഗസ്റ്റ് 11, 2010: 'കേരള രംഗകലോല്‍സവ'ത്തിന്റെ ഭാഗമായി ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇരയിമ്മന്‍ തമ്പി രചിച്ച 'കീചകവധം' കഥകളി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. കലാമണ്ഡലം സോമന്‍ കീചകനായും കലാമണ്ഡലം വിജയകുമാര്‍ മാലിനിയായും അരങ്ങിലെത്തി. ഇതര കഥാപാത്രങ്ങളായ സുദേഷ്ണ, വലലന്‍ എന്നിവരായി യഥാക്രമം കലാനിലയം വിനോദും മാര്‍ഗി ബാലസുബ്രഹ്മണ്യനും വേഷമിട്ടു. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, മാര്‍ഗി രവീന്ദ്രന്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. വിരാട രാജ്ഞിയായ സുദേഷ്ണയുടെ സമീപം മാലിനിയെന്ന പേരു സ്വീകരിച്ച് സൈരന്ധ്രിയായെത്തുന്ന പാഞ്ചാലിയില്‍ നിന്നുമാണ്‌ കഥ ആരംഭിക്കുന്നത്. "ശശിമുഖി! വരിക സുശീലേ!" എന്ന് സുദേഷ്ണ മാലിനിയെ സ്വാഗതം ചെയ്യുന്നു.

2009 നവംബർ 29, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Kalamandalam Rajasekharan (Lalitha), Kalamandalam Ratheesan (Kirmeeran) etc. An appreciation by Haree for Kaliyarangu blog.
നവംബര്‍ 22, 2009: കേരളനാട്യോത്സവം എന്ന പേരില്‍ ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കഥകളിമേളയുടെ ഇരുപത്തിരണ്ടാമത് അധ്യായം നവംബര്‍ 18 മുതല്‍ 23 വരെ തീയതികളിലായി തിരുവനന്തപുരത്ത് അവതരിക്കപ്പെട്ടു. ഖരവധത്തിലെ ശൂര്‍പ്പണഖ, ബകവധത്തിലെ ഹിഡുംബി, നിവാതകവചകാലകേയവധത്തിലെ ഉര്‍വ്വശി, കിര്‍മ്മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, പൂതാനാമോക്ഷത്തിലെ പൂതന എന്നിങ്ങനെ സ്ത്രീ കഥാപാത്രങ്ങള്‍ ആദ്യാവസാനവേഷങ്ങളായെത്തുന്ന ആറ്‌ ആട്ടക്കഥകളായിരുന്നു ഈ വര്‍ഷം നാട്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 'കിര്‍മ്മീരവധം' കഥയുടെ ഉത്തരഭാഗമാണ് കേരള നാട്യോത്സവത്തില്‍ നാലാം ദിവസം അവതരിക്കപ്പെട്ടത്. കേരള കലാമണ്ഡലത്തിന്റെ മുന്‍ പ്രിന്‍സിപ്പാളും, ആദ്യാവസാന സ്ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവരില്‍ മികവ് പുലര്‍ത്തുന്ന പ്രമുഖരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേഷക്കാരനുമായ കലാമണ്ഡലം രാജശേഖരന്റെ ലളിതയായിരുന്നു ഈ കളിയുടെ മുഖ്യ ആകര്‍ഷണം. സിംഹികയുടെ കരിവട്ടത്തോടെയാണ് കിര്‍മ്മീരവധം ഉത്തരഭാഗം ആരംഭിക്കുന്നത്. മാര്‍ഗി സുരേഷാണ് പെണ്‍കരി വേഷത്തില്‍ അരങ്ങിലെത്തിയത്.