Sadanam Krishnankutty എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sadanam Krishnankutty എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കര്‍ണ്ണശപഥം

KarnaSapatham organized by Drisyavedi, Thiruvananthapuram. An appreciation by Haree for Kaliyarangu.
ഒക്ടോബര്‍ 24, 2010: ദൃശ്യവേദിയുടെ പ്രതിമാസ കളിയായി മാലി മാധവന്‍ നായര്‍ രചിച്ച 'കര്‍ണ്ണശപഥം', തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. മാത്തൂര്‍ ഗോവിന്ദന്‍‍കുട്ടി കുന്തിയേയും സദനം കൃഷ്ണന്‍കുട്ടി കര്‍ണ്ണനേയും അവതരിപ്പിച്ച കളിയില്‍ കലാമണ്ഡലം കൃഷ്ണപ്രസാദ്, കലാമണ്ഡലം അനില്‍കുമാര്‍, കലാമണ്ഡലം ബാലകൃഷ്ണന്‍ തുടങ്ങിയവരും വേഷമിട്ടു. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു അന്നേ ദിവസം ഗായകര്‍. ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ മാര്‍ഗി രവീന്ദ്രനും മേളമൊരുക്കി. ഖിന്നയായ ഭാനുമതിയെക്കണ്ട് കാരണം തിരക്കുന്ന ദുര്യോധനന്റെ ഇടക്കാലത്തിലുള്ള പദമായ "കാതരവിലോചനേ! കാതരയാകുവാന്‍..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.

2010 ജനുവരി 28, വ്യാഴാഴ്‌ച

കനകക്കുന്നിലെ സീതാസ്വയംവരം

SeethaSwayamvaram Kathakali: Sadanam Krishnankutty as ParasuRaman; An appreciation by Haree for Kaliyarangu.
ജനുവരി 21, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ രണ്ടാം ദിവസം ‘സീതാസ്വയംവരം’ കഥകളി കനകക്കുന്ന് കൊട്ടാരത്തില്‍ അവതരിക്കപ്പെട്ടു. സദനം കൃഷ്ണന്‍‌കുട്ടിയുടെ പരശുരാമനായിരുന്നു അന്നേ ദിവസം കഥകളിയുടെ മുഖ്യ ആകര്‍ഷണം. മാര്‍ഗി ബാലസുബ്രഹ്മണ്യന്‍, കലാനിലയം ഗോപകുമാര്‍, കലാമണ്ഡലം പ്രശാന്ത്, വേണുഗോപാലന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, മാര്‍ഗി മോഹനന്‍, കലാനിലയം നന്ദകുമാര്‍ എന്നിവര്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍ വാരണാസി നാരായണന്‍ നമ്പൂതിരി, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ബേബി എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ എന്നിവരാണ് കലാകാരന്മാര്‍ക്ക് ചുട്ടി കുത്തിയത്. ജനകരാജ്യത്തു നിന്നും അയോധ്യയിലേക്കുള്ള മാര്‍ഗമധ്യേ, ധ്യാനനിമഗ്നനായിരിക്കുന്ന പരശുരാമന്‍ അകലെ ഒരു ശബ്ദം കേട്ട് ഉണരുന്നു. തുടര്‍ന്ന് എന്താണ് ശബ്ദമെന്ന് പോയി അറിയുക തന്നെ എന്നാടി ശബ്ദം കേട്ട ദിശയിലേക്ക് തിരിക്കുന്നു.