Kala. Soman എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kala. Soman എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 19, വ്യാഴാഴ്‌ച

കാറല്‍മണ്ണയിലെ നരകാസുരവധം

NarakasuraVadham Kathakali: Kalamandalam Soman as Narakasuran, Sadanam Bhasi as Lalitha, Kalamandalam Pradeep as Nakrathundi. An appreciation by Haree for Kaliyarangu.
മെയ് 07, 2011: വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'നാട്യ ത്രിതയി'യുടെ ഭാഗമായി കാറല്‍മണ്ണയില്‍ അരങ്ങേറിയ 'നളചരിതം ഒന്നാം ദിവസം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? ധര്‍മ്മ രാജ എന്ന പേരില്‍ പ്രസിദ്ധനായ കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മയുടെ 'നരകാസുരവധം' കഥയാണ്‌ അന്നേ ദിവസം രണ്ടാമതായി അവതരിക്കപ്പെട്ടത്. ഇന്ന് വളരെ വിരളമായി മാത്രം കണ്ടുവരുന്ന നിണമണിഞ്ഞുള്ള നക്രതുണ്ഡിയുടെ വരവിന്റെ അവതരണവും ഇവിടെ ഉള്‍പ്പെടുത്തിയിരുന്നു. കലാമണ്ഡലം പ്രദീപിന്റെ നക്രതുണ്ഡി, സദനം ഭാസിയുടെ ലളിത, കലാമണ്ഡലം സോമന്റെ നരകാസുരന്‍ എന്നിവര്‍ക്കു പുറമേ കലാമണ്ഡലം അരുണ്‍ വാര്യര്‍ (ജയന്തന്‍), കലാമണ്ഡലം പ്രവീണ്‍ (ദേവസ്‍ത്രീ), കലാമണ്ഡലം ഷിബി ചക്രവര്‍ത്തി (ദേവസ്‍ത്രീ / നരകാസുരപത്നി) തുടങ്ങിയവരും അരങ്ങിലെത്തി. കലാമണ്ഡലം ജയപ്രകാശ്, നെടുമ്പള്ളി രാം‍മോഹന്‍, ശ്രീരാഗ് വര്‍മ, സദനം ജ്യോതിഷ് ബാബു തുടങ്ങിയവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസും മദ്ദളത്തില്‍ കലാമണ്ഡലം രാജ് നാരായണനുമായിരുന്നു ഈ കഥയില്‍ മേളം നയിച്ചത്. മഞ്ജുതരയുടെ കോപ്പുകള്‍ ഉപയോഗിച്ച് അപ്പുണ്ണി തരകനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കലാമണ്ഡലം പത്മനാഭന്‍ ചുട്ടിയൊരുക്കി.

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം

KeechakaVadham Kathakali: Organized by Drisyavedi. An appreciation by Haree for Kaliyarangu.
ആഗസ്റ്റ് 11, 2010: 'കേരള രംഗകലോല്‍സവ'ത്തിന്റെ ഭാഗമായി ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇരയിമ്മന്‍ തമ്പി രചിച്ച 'കീചകവധം' കഥകളി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. കലാമണ്ഡലം സോമന്‍ കീചകനായും കലാമണ്ഡലം വിജയകുമാര്‍ മാലിനിയായും അരങ്ങിലെത്തി. ഇതര കഥാപാത്രങ്ങളായ സുദേഷ്ണ, വലലന്‍ എന്നിവരായി യഥാക്രമം കലാനിലയം വിനോദും മാര്‍ഗി ബാലസുബ്രഹ്മണ്യനും വേഷമിട്ടു. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, മാര്‍ഗി രവീന്ദ്രന്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. വിരാട രാജ്ഞിയായ സുദേഷ്ണയുടെ സമീപം മാലിനിയെന്ന പേരു സ്വീകരിച്ച് സൈരന്ധ്രിയായെത്തുന്ന പാഞ്ചാലിയില്‍ നിന്നുമാണ്‌ കഥ ആരംഭിക്കുന്നത്. "ശശിമുഖി! വരിക സുശീലേ!" എന്ന് സുദേഷ്ണ മാലിനിയെ സ്വാഗതം ചെയ്യുന്നു.