Madavoor Vasudevan Nair എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Madavoor Vasudevan Nair എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 6, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ കചദേവയാനി

KachaDevayani Kathakali: Madavoor Vasudevan Nair as Sukran, Kalamandalam Gopi as Kachan and Margi Vijayakumar as Devayani. Appreciation by Haree for Kaliyarangu.
22 ഏപ്രില്‍ 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷിക ആഘോഷങ്ങളില്‍ ആദ്യ ദിനം അരങ്ങേറിയ 'കിര്‍മ്മീരവധം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാം ദിവസം താഴവന ഗോവിന്ദനാശാനെഴുതിയ 'കചദേവയാനി'യായിരുന്നു ആദ്യകഥയായി നിശ്ചയിച്ചിരുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപിയുടെ കചനും മാര്‍ഗി വിജയകുമാറിന്റെ ദേവയാനിക്കുമൊപ്പം പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ ശുക്രാചാര്യരുമായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ട, കലാമണ്ഡലം ശങ്കര വാര്യരുടെ മദ്ദളം എന്നിവയ്ക്കു പുറമേ പത്തിയൂര്‍ ശങ്കരന്‍‍കുട്ടി, കോട്ടക്കല്‍ മധു എന്നിവരുടെ ആലാപനം എന്നിവയും ഇതിനോടൊപ്പം തന്നെ കളി മികച്ചതാകുമെന്ന പ്രതീക്ഷ നല്‍കിയ ഘടകങ്ങളാണ്‌. നെടുമുടി വാസുദേവ പണിക്കര്‍ (സുകേതു), കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കലാനിലയം രാകേഷ് (മദ്ദളം) തുടങ്ങിയവരായിരുന്നു ഇതര കലാകാരന്മാര്‍. കലാനിലയം സജി, മാര്‍ഗി ശ്രീകുമാര്‍ എന്നിവര്‍ ചുട്ടിയിലും അരുണ്‍ അണിയറയിലും പ്രവര്‍ത്തിച്ചു. മൃതസഞ്ജീവനി മന്ത്രം പഠിക്കുക എന്ന ലക്ഷ്യവുമായി അസുരഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുവാനായി കചന്‍ ശുക്രാചാര്യരുടെ ആശ്രമത്തിലെത്തുന്നതു മുതലാണ്‌ കഥ ആരംഭിക്കുന്നത്.

2011 ജനുവരി 28, വെള്ളിയാഴ്‌ച

ഗുരുവായൂരിലെ നളചരിതം ഒന്നാം ദിവസം

Nalacharitham at Guruvayoor: An appreciation by Haree for Kaliyarangu. A report on Kalamandalam Ramachandran Unnithan's 60th Birthday Celebrations.
ജനുവരി 22, 2011: കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍ക്ക് സ്വന്തമായൊരു വ്യാകരണം നല്‍കിയ കലാകാരന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ഗുരുവായൂര്‍ രോഹിണി കല്യാണമണ്ഡപത്തില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. പദ്മശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് മേളപ്പദം, 'കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍, സുഹൃദ്സംഗമം, സമാദരണ സദസ്സ് തുടങ്ങിയ പരിപാടികള്‍ക്കു ശേഷം പുലരും വരെ കഥകളിയും അരങ്ങേറി. 'നളചരിതം ഒന്നാം ദിവസം', 'സുഭദ്രാഹരണ'ത്തിലെ ബലഭദ്രനും ശ്രീകൃഷ്ണനും, 'ദുര്യോധനവധം' എന്നീ കഥകളാണ്‌ അവതരിക്കപ്പെട്ടത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളായ കാശിനാഥന്‍, സിബി എന്നിവര്‍ അവതരിപ്പിച്ച പുറപ്പാടോടെയാണ്‌ കഥകളി ആരംഭിച്ചത്. ചുവടുകളുടെ കണിശതകൊണ്ടും, ചലനങ്ങളിലെ ഭംഗികൊണ്ടും കണ്ണിനു വിരുന്നായി ഇവിടുത്തെ ഇരട്ട കൃഷ്ണമുടി വേഷങ്ങളുടെ പുറപ്പാട്. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ നളന്‍, മടവൂര്‍ വാസുദേവന്‍ നായരുടെ ഹംസം, കലാമണ്ഡലം കല്ലുവഴി വാസുവിന്റെ ദമയന്തി എന്നിവയോട് കൂടിയ 'നളചരിതം ഒന്നാം ദിവസം'തുടര്‍ന്ന് അവതരിക്കപ്പെട്ടു. (കലാമണ്ഡലം ഗോപിയുടെ നളനാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം അദ്ദേഹം പിന്മാറുകയാണുണ്ടായത്.) ഒരുനാള്‍ നൈഷധത്തിലെത്തുന്ന നാരദന്‌ യഥാവിധി പൂജകള്‍ ചെയ്ത് കാര്യം തിരക്കുന്ന നളന്റെ "ഭഗവല്‍ നാരദ! വന്ദേഹം..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.