2011 മേയ് 6, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ കചദേവയാനി

KachaDevayani Kathakali: Madavoor Vasudevan Nair as Sukran, Kalamandalam Gopi as Kachan and Margi Vijayakumar as Devayani. Appreciation by Haree for Kaliyarangu.
22 ഏപ്രില്‍ 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷിക ആഘോഷങ്ങളില്‍ ആദ്യ ദിനം അരങ്ങേറിയ 'കിര്‍മ്മീരവധം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാം ദിവസം താഴവന ഗോവിന്ദനാശാനെഴുതിയ 'കചദേവയാനി'യായിരുന്നു ആദ്യകഥയായി നിശ്ചയിച്ചിരുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപിയുടെ കചനും മാര്‍ഗി വിജയകുമാറിന്റെ ദേവയാനിക്കുമൊപ്പം പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ ശുക്രാചാര്യരുമായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ട, കലാമണ്ഡലം ശങ്കര വാര്യരുടെ മദ്ദളം എന്നിവയ്ക്കു പുറമേ പത്തിയൂര്‍ ശങ്കരന്‍‍കുട്ടി, കോട്ടക്കല്‍ മധു എന്നിവരുടെ ആലാപനം എന്നിവയും ഇതിനോടൊപ്പം തന്നെ കളി മികച്ചതാകുമെന്ന പ്രതീക്ഷ നല്‍കിയ ഘടകങ്ങളാണ്‌. നെടുമുടി വാസുദേവ പണിക്കര്‍ (സുകേതു), കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കലാനിലയം രാകേഷ് (മദ്ദളം) തുടങ്ങിയവരായിരുന്നു ഇതര കലാകാരന്മാര്‍. കലാനിലയം സജി, മാര്‍ഗി ശ്രീകുമാര്‍ എന്നിവര്‍ ചുട്ടിയിലും അരുണ്‍ അണിയറയിലും പ്രവര്‍ത്തിച്ചു. മൃതസഞ്ജീവനി മന്ത്രം പഠിക്കുക എന്ന ലക്ഷ്യവുമായി അസുരഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുവാനായി കചന്‍ ശുക്രാചാര്യരുടെ ആശ്രമത്തിലെത്തുന്നതു മുതലാണ്‌ കഥ ആരംഭിക്കുന്നത്.

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Padma Shri Kalamandalam Gopi as Dharmaputhrar, Margi Vijayakumar as Panchali, Ettumanoor Kannan as SriKrishnan. An appreciation by Haree for Kaliyarangu.
ഏപ്രില്‍ 21, 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 21, 22 തീയതികളിലായി 'കിര്‍മ്മീരവധം', 'കചദേവയാനി', 'മല്ലയുദ്ധം' തുടങ്ങിയ കഥകള്‍ അവതരിപ്പിച്ചു. കലാമണ്ഡലം ഗോപിയാശാന്‍ ധര്‍മ്മപുത്രരായി വേഷമിട്ട 'കിര്‍മ്മീരവധം' കഥയുടെ 'പാത്രചരിതം' വരെയുള്ള പൂര്‍വ്വഭാഗമായിരുന്നു ആദ്യദിനം ആദ്യ കഥയായി അവതരിപ്പിച്ചത്. മാര്‍ഗി വിജയകുമാര്‍, ഏറ്റുമാനൂര്‍ കണ്ണന്‍ എന്നിവര്‍ ഇതര പ്രധാന കഥാപാത്രങ്ങളായ പാഞ്ചാലിയായും ശ്രീകൃഷ്ണനായും വേഷമിട്ടു. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (ധൗമ്യന്‍), കലാമണ്ഡലം ഷണ്മുഖദാസ് (സൂര്യന്‍), കലാനിലയം വാസുദേവ പണിക്കര്‍ (സുദര്‍ശനം) എന്നിവരായിരുന്നു മറ്റു വേഷങ്ങളില്‍. പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കോട്ടക്കല്‍ മധുവും അന്നേ ദിവസം ഗായകരായപ്പോള്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്യുത വാര്യര്‍ മദ്ദളത്തിലും മേളമൊരുക്കി. ചേര്‍ത്തല വിശ്വനാഥന്‍ നായര്‍, കലാനിലയം സജി തുടങ്ങിയവരായിരുന്നു ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. കാമ്യകവനത്തില്‍ കഴിഞ്ഞുവരവേ ഒരു മദ്ധ്യാഹ്നത്തില്‍ ധര്‍മ്മപുത്രരും പാഞ്ചാലിയും വനവാസദുഃഖം പങ്കിടുന്നതാണ്‌ ആദ്യ രംഗം.

2011 മാർച്ച് 2, ബുധനാഴ്‌ച

ബെങ്കളൂരിലെ കേളികൊട്ട്

'Kelikottu' by Uthishta aat Bengaluru. An appreciation by Haree for Kaliyarangu.
ഫെബ്രുവരി 20, 2011: ബെങ്കളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഉത്തിഷ്ഠ'യുടെ നേതൃത്വത്തില്‍ 'കേളികൊട്ട്' എന്ന പേരിലൊരു കഥകളി പരിപാടി ബെങ്കളൂരു ഇന്ദിരാനഗര്‍ സംഗീത സഭ ഹാളില്‍ നടത്തുകയുണ്ടായി. 'നളചരിതം രണ്ടാം ദിവസം' കഥയിലെ ആദ്യ രംഗം 'നളദമയന്തി' എന്ന പേരിലും തുടര്‍ന്ന് സുഗ്രീവന്റെ തിരനോക്ക് മുതല്‍ ബാലിയുടെ മരണം വരെ 'ബാലിവധ'വുമാണ്‌ അന്നേ ദിവസം അവതരിക്കപ്പെട്ടത്. പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ നളനും മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയുമായിരുന്നു 'നളദമയന്തി'യില്‍. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബാലി, കലാമണ്ഡലം ഹരി ആര്‍. നായരുടെ സുഗ്രീവന്‍, കലാമണ്ഡലം ഷണ്മുഖദാസിന്റെ ശ്രീരാമന്‍, മാര്‍ഗി വിജയകുമാറിന്റെ താര, കലാമണ്ഡലം അരുണിന്റെ അംഗദന്‍ തുടങ്ങിയവയായിരുന്നു 'ബാലിവധ'ത്തില്‍ വേഷമിട്ടത്. പത്തിയൂര്‍ ശങ്കരന്‍‍കുട്ടിയും കലാമണ്ഡലം ബാബു നമ്പുതിരിയും ചേര്‍ന്നുള്ള ആലാപനം, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം രവിശങ്കറും ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും ഒരുക്കിയ മേളം തുടങ്ങിയവ കൂടി ചേരുന്നതായിരുന്നു അന്നേ ദിവസത്തെ കഥകളി അവതരണം.

2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

കനകക്കുന്നിലെ ദക്ഷയാഗം

Dakshayagam at Kanakakkunnu, performed as part of the KathakaliMela in Nishagandhi Festival 2011. An appreciation by Haree for Kaliyarangu.
ജനുവരി 26, 2011: നിശാഗന്ധി ഉത്സവം 2011-ന്റെ ഭാഗമായി ഏഴുദിവസത്തെ കഥകളിമേള തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ അരങ്ങേറി. ഇരയിമ്മന്‍ തമ്പി എഴുതിയ 'ദക്ഷയാഗ'മാണ്‌ അവസാന ദിവസം അവതരിപ്പിച്ചത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരൊക്കെയാണ്‌ അന്നേ ദിവസം കളിയില്‍ പങ്കെടുത്ത മുതിര്‍ന്ന കലാകാരന്മാര്‍. കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും ചേര്‍ന്നുള്ള പാട്ട്, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം ഗോപിക്കുട്ടനും ചേര്‍ന്നു നയിച്ച മേളം എന്നിവയായിരുന്നു പിന്നണിയില്‍. കണ്ണിണയ്ക്കാനന്ദം നല്‍കുന്ന യമുനയുടെ തീരത്ത്, പ്രകൃതിയുടെ വിശേഷങ്ങള്‍ ആസ്വദിച്ചു കഴിയുന്ന ദക്ഷനും വേദവല്ലിയും ഒരുമിച്ചുള്ള രംഗത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്. ആ സമയം നദിയുടെ മധ്യത്തില്‍ താമരയിലയിലൊരു ശംഖ് കണ്ട്, അവിടേക്ക് നീന്തിയെത്തി ദക്ഷന്‍ ശംഖ് കൈയിലെടുക്കുന്നതോടെ അതൊരു പെണ്‍കുഞ്ഞായി മാറുന്നു. ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്ന സൗഭാഗ്യണിവള്‍ എന്നുറയ്ക്കുന്ന ദക്ഷന്‍, അവളെ മകളായി വളര്‍ത്തുവാന്‍ തീരുമാനിക്കുന്നു.

2011 ജനുവരി 28, വെള്ളിയാഴ്‌ച

ഗുരുവായൂരിലെ നളചരിതം ഒന്നാം ദിവസം

Nalacharitham at Guruvayoor: An appreciation by Haree for Kaliyarangu. A report on Kalamandalam Ramachandran Unnithan's 60th Birthday Celebrations.
ജനുവരി 22, 2011: കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍ക്ക് സ്വന്തമായൊരു വ്യാകരണം നല്‍കിയ കലാകാരന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ഗുരുവായൂര്‍ രോഹിണി കല്യാണമണ്ഡപത്തില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. പദ്മശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് മേളപ്പദം, 'കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍, സുഹൃദ്സംഗമം, സമാദരണ സദസ്സ് തുടങ്ങിയ പരിപാടികള്‍ക്കു ശേഷം പുലരും വരെ കഥകളിയും അരങ്ങേറി. 'നളചരിതം ഒന്നാം ദിവസം', 'സുഭദ്രാഹരണ'ത്തിലെ ബലഭദ്രനും ശ്രീകൃഷ്ണനും, 'ദുര്യോധനവധം' എന്നീ കഥകളാണ്‌ അവതരിക്കപ്പെട്ടത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളായ കാശിനാഥന്‍, സിബി എന്നിവര്‍ അവതരിപ്പിച്ച പുറപ്പാടോടെയാണ്‌ കഥകളി ആരംഭിച്ചത്. ചുവടുകളുടെ കണിശതകൊണ്ടും, ചലനങ്ങളിലെ ഭംഗികൊണ്ടും കണ്ണിനു വിരുന്നായി ഇവിടുത്തെ ഇരട്ട കൃഷ്ണമുടി വേഷങ്ങളുടെ പുറപ്പാട്. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ നളന്‍, മടവൂര്‍ വാസുദേവന്‍ നായരുടെ ഹംസം, കലാമണ്ഡലം കല്ലുവഴി വാസുവിന്റെ ദമയന്തി എന്നിവയോട് കൂടിയ 'നളചരിതം ഒന്നാം ദിവസം'തുടര്‍ന്ന് അവതരിക്കപ്പെട്ടു. (കലാമണ്ഡലം ഗോപിയുടെ നളനാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം അദ്ദേഹം പിന്മാറുകയാണുണ്ടായത്.) ഒരുനാള്‍ നൈഷധത്തിലെത്തുന്ന നാരദന്‌ യഥാവിധി പൂജകള്‍ ചെയ്ത് കാര്യം തിരക്കുന്ന നളന്റെ "ഭഗവല്‍ നാരദ! വന്ദേഹം..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.

2011 ജനുവരി 5, ബുധനാഴ്‌ച

നെടുമുടിയിലെ കര്‍ണ്ണശപഥം

KarnaSapatham Kathakali organized by Mathur Kalari at Nedumudi. Padmasri Kalamandalam Gopi as Karnan and Mathur Govindankutty as Kunthi. An appreciation by Haree for Kaliyarangu.
ഡിസംബര്‍ 25, 2010: മാത്തൂര്‍ കളരിയുടെ ആഭിമുഖ്യത്തില്‍ നെടുമുടി മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 'കര്‍ണ്ണശപഥം' കഥകളി അരങ്ങേറി. പത്മശ്രീ കലാമണ്ഡലം ഗോപി കര്‍ണ്ണനേയും മാത്തൂര്‍ ഗോവിന്ദന്‍കുട്ടി കുന്തിയേയും അവതരിപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍ തുടങ്ങിയവരായിരുന്നു മറ്റ് വേഷങ്ങളില്‍. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവരുടെ പാട്ടും കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), കലാമണ്ഡലം അച്യുത വാര്യര്‍ (മദ്ദളം) എന്നിവരുടെ മേളവുമായിരുന്നു അന്നേ ദിവസം കളിക്കുണ്ടായിരുന്നത്. കലാമണ്ഡലം സുകുമാരന്‍, കലാനിലയം സജി എന്നിവരുടേ ചുട്ടിയും സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ കോപ്പുകളുമായിരുന്നു നടന്മാരെ കഥാപാത്രങ്ങളാക്കിയത്.

2010 നവംബർ 30, ചൊവ്വാഴ്ച

കിഴക്കേക്കോട്ടയിലെ ഉഷ-ചിത്രലേഖ

Usha-Chithralekha from BanaYudham Kathakali organized by Drisyavedi, Thiruvannathapuram. An appreciation for Kaliyarangu by Haree.
നവംബര്‍ 24, 2010: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ ബാലകവി രാമശാസ്ത്രികളെഴുതിയ 'ബാണയുദ്ധം' കഥയില്‍ നിന്നുമുള്ള 'ഉഷ-ചിത്രലേഖ' എന്ന ഭാഗം അവതരിപ്പിച്ചു. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ചിത്രലേഖയായും ഉഷയായും അരങ്ങിലെത്തി. കലാനിലയം രാജീവന്‍, കലാനിലയം ബാബു എന്നിവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. ചെണ്ടയില്‍ സദനം രാമകൃഷ്ണനും മദ്ദളത്തില്‍ കലാനിലയം മനോജും മേളമൊരുക്കി. പുറപ്പാട്, മേളപ്പദം എന്നിവയ്ക്കു ശേഷമാണ്‌ കഥ അവതരിപ്പിച്ചത്. കലാമണ്ഡലം വിപിനാണ്‌ പുറപ്പാടിന്‌ കൃഷ്ണമുടി വേഷത്തിലെത്തിയത്. മട്ടുപ്പാവില്‍ വിവിധ കളികളില്‍ ഏര്‍പ്പെടുന്ന ഉഷയേയും ചിത്രലേഖയേയും അവതരിപ്പിക്കുന്ന "സുന്ദരിമാര്‍മണി ബാണനന്ദിനിയും..." എന്ന സാരി പദത്തോടെയാണ്‌ കഥാഭാഗം ആരംഭിക്കുന്നത്.