2011, ജൂലൈ 29, വെള്ളിയാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം നാലാം ദിവസം

Nalacharitham Nalam Divasam Kathakali: Ettumanoor Kannan as Bahukan / Nalan, Kalamandalam Vijayakumar as Damayanthi. An appreciation by Haree for Kaliyarangu blog.
20 ജൂലൈ 2011: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ മാസം 20-ന്‌ കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ ഉണ്ണായിവാര്യരുടെ 'നളചരിതം നാലാം ദിവസം' കഥകളി അരങ്ങേറി. ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം വിജയകുമാര്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ബാഹുകനേ (നളനേ)യും ദമയന്തിയേയും കേശിയേയും അവതരിപ്പിച്ചു. കലാമണ്ഡലം ഹരീഷ് നമ്പൂതിരിയും കലാനിലയം രാജീവനും പിന്നണിയില്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍ കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി രത്നാകരന്‍ തുടങ്ങിയവര്‍ മേളമൊരുക്കി. മാര്‍ഗിയുടെ ചമയങ്ങളും ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയുമായിരുന്നു അണിയറയില്‍. സുദേവനെ അയച്ച് ബാഹുകനെ കുണ്ഡിനത്തില്‍ എത്തിക്കുവാനുള്ള തന്റെ ശ്രമം വിജയം കാണുമോ എന്നാശങ്കപ്പെടുന്ന ദമയന്തിയും തോഴിയായ കേശിനിയും തമ്മിലുള്ള സംഭാഷണപദമാണ്‌ ആദ്യരംഗം.

2011, ജൂൺ 24, വെള്ളിയാഴ്‌ച

ടെക്‍നോപാര്‍ക്കിലെ കല്യാണസൗഗന്ധികം

ജൂണ്‍ 16, 2010: ടെക്‍നോപാര്‍ക്കിലെ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ 'നടന'യുടെ ആഭിമുഖ്യത്തില്‍ പാര്‍ക്ക് സെന്റര്‍ ആഡിറ്റോറിയത്തില്‍ കോട്ടയlത്തു തമ്പുരാന്റെ 'കല്യാണസൗഗന്ധികം' കഥകളി അവതരിക്കപ്പെട്ടു. ടെക്‍നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന IBS എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സേതുനാഥാണ്‌ ഭീമനായി വേഷമിട്ടത്. മാര്‍ഗി സുകുമാരന്‍ പാഞ്ചാലിയെയും കലാമണ്ഡലം രതീശന്‍ ഹനുമാനെയും അവതരിപ്പിച്ചു. കലാനിലയം രാജീവനും അര്‍ജ്ജുനും ചേര്‍ന്ന് പദങ്ങള്‍ ആലപിക്കുകയും മാര്‍ഗി വേണുഗോപാല്‍, മാര്‍ഗി രത്നാകരന്‍ തുടങ്ങിയവര്‍ മേളത്തിന്‌ കൂടുകയും ചെയ്തു. മാര്‍ഗിയുടെ കോപ്പുകളുപയോഗിച്ച് മാര്‍ഗി ഗോപനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ആര്‍.എല്‍.വി. സോമദാസായിരുന്നു ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. ആട്ടക്കഥയുടെ ഉത്തരഭാഗത്തിലെ ഭീമന്റെ ആദ്യ പതിഞ്ഞ പദം ഒഴിവാക്കി പാഞ്ചാലിയുടെ "എന്‍ കണവ! കണ്ടാലും..." എന്ന പദത്തോടെയാണ്‌ ഇവിടെ കളി ആരംഭിച്ചത്. കാറ്റില്‍ പറന്നെത്തുന്ന സൗഗന്ധിക പുഷ്പത്തിന്റെ മനോഹാരിത കാന്തനെ കാണിച്ചു കൊടുത്തതിനു ശേഷം, അത്തരം പൂക്കള്‍ തനിക്കായി കൊണ്ടുവരുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌ പാഞ്ചാലി ഈ പദത്തില്‍.

2011, ജൂൺ 9, വ്യാഴാഴ്‌ച

കിഴക്കേക്കോട്ടയിലെ കല്യാണസൗഗന്ധികം

KalyanaSaugandhikam Kathakali: Kalamandalam Ratheesan as Hanuman and Kalamandalam Shanmukhadas as Bhiman. An appreciation by Haree for Kaliyarangu.
ജൂണ്‍ 06, 2011: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ മാസത്തെ സായാഹ്ന കഥകളി പരിപാടിയായി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ കോട്ടയത്തു തമ്പുരാന്റെ 'കല്യാണസൗഗന്ധികം' കഥ അവതരിക്കപ്പെട്ടു. കലാമണ്ഡലം രതീശന്റെ ഹനുമാനും കലാമണ്ഡലം ഷണ്മുഖദാസിന്റെ ഭീമനുമായിരുന്നു മുഖ്യവേഷങ്ങള്‍. കലാഭാരതി വാസുദേവന്‍ പാഞ്ചാലിയായി വേഷമിട്ടു. കലാനിലയം രാജീവന്‍, കലാമണ്ഡലം സുധീഷ് എന്നിവരുടെ ആലാപനവും; കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മാര്‍ഗി രത്നാകരന്‍ മദ്ദളത്തിലുമൊരുക്കിയ മേളവും പിന്നണിയില്‍ ഇവര്‍ക്കൊരുമിച്ചു കൂടി‍. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയോടൊപ്പം മാര്‍ഗിയുടെ ചമയങ്ങളുമായിരുന്നു അണിയറയില്‍. ശൗര്യഗുണവും ജടാസുരന്റെ വധവുമൊക്കെ ഉള്‍പ്പെടുന്ന പൂര്‍വ്വഭാഗങ്ങള്‍ ഒഴിവാക്കി കഥയുടെ ഉത്തരഭാഗം മാത്രമായാണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ളത്. "പാഞ്ചാലരാജതനയേ!" എന്ന ഭീമന്റെ പതിഞ്ഞ ശൃം‍ഗാരപദത്തോടെ തുടങ്ങുന്ന ഉത്തരഭാഗമാണ്‌ ഇവിടെയും അവതരിക്കപ്പെട്ടത്.

2011, മേയ് 25, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan, Margi Vijayakumar as Sudevan and Kalamandalam Prasanth as Rithuparnan.
മെയ് 17, 2011: ദൃശ്യവേദിയുടെ മെയ് മാസക്കളിയായി ഉണ്ണായി വാര്യരുടെ 'നളചരിതം മൂന്നാം ദിവസം' അവതരിക്കപ്പെട്ടു. നളന്റെ പദഭാഗങ്ങളായ "ലോകപാലന്മാരേ...", "ഘോരവിപിനം..." എന്നിവ ഒഴിവാക്കി കാര്‍ക്കോടകന്റെ രംഗം മുതല്‍ക്കാണ്‌ ഇവിടെ കഥ ആരംഭിച്ചത്. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ബാഹുകന്‍, മാര്‍ഗി വിജയകുമാറിന്റെ സുദേവന്‍ എന്നിവയായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. കലാമണ്ഡലം മുകുന്ദന്‍ (ദമയന്തി), കലാമണ്ഡലം പ്രശാന്ത് (നളന്‍ / ഋതുപര്‍ണന്‍), മാര്‍ഗി സുരേഷ് (കാര്‍ക്കോടകന്‍), കലാമണ്ഡലം അരുണും വിപിനും (ജീവലവാര്‍ഷ്ണേയന്മാര്‍) എന്നിവരായിരുന്നു ഇതര കലാകാരന്മാര്‍. കോട്ടക്കല്‍ മധുവും കലാമണ്ഡലം വിനോദും പിന്നണിയില്‍ പദങ്ങള്‍ ആലപിച്ചു. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണ‍ദാസ്, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവരും; മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍, ശ്രീകണ്ഠേശ്വരം മോഹനചന്ദ്രന്‍ എന്നിവരുമൊരുമിച്ച് മേളമൊരുക്കി. മാര്‍ഗിയുടെ കോപ്പുകളും ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയുമായിരുന്നു അണിയറയില്‍.

2011, മേയ് 19, വ്യാഴാഴ്‌ച

കാറല്‍മണ്ണയിലെ നരകാസുരവധം

NarakasuraVadham Kathakali: Kalamandalam Soman as Narakasuran, Sadanam Bhasi as Lalitha, Kalamandalam Pradeep as Nakrathundi. An appreciation by Haree for Kaliyarangu.
മെയ് 07, 2011: വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'നാട്യ ത്രിതയി'യുടെ ഭാഗമായി കാറല്‍മണ്ണയില്‍ അരങ്ങേറിയ 'നളചരിതം ഒന്നാം ദിവസം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? ധര്‍മ്മ രാജ എന്ന പേരില്‍ പ്രസിദ്ധനായ കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മയുടെ 'നരകാസുരവധം' കഥയാണ്‌ അന്നേ ദിവസം രണ്ടാമതായി അവതരിക്കപ്പെട്ടത്. ഇന്ന് വളരെ വിരളമായി മാത്രം കണ്ടുവരുന്ന നിണമണിഞ്ഞുള്ള നക്രതുണ്ഡിയുടെ വരവിന്റെ അവതരണവും ഇവിടെ ഉള്‍പ്പെടുത്തിയിരുന്നു. കലാമണ്ഡലം പ്രദീപിന്റെ നക്രതുണ്ഡി, സദനം ഭാസിയുടെ ലളിത, കലാമണ്ഡലം സോമന്റെ നരകാസുരന്‍ എന്നിവര്‍ക്കു പുറമേ കലാമണ്ഡലം അരുണ്‍ വാര്യര്‍ (ജയന്തന്‍), കലാമണ്ഡലം പ്രവീണ്‍ (ദേവസ്‍ത്രീ), കലാമണ്ഡലം ഷിബി ചക്രവര്‍ത്തി (ദേവസ്‍ത്രീ / നരകാസുരപത്നി) തുടങ്ങിയവരും അരങ്ങിലെത്തി. കലാമണ്ഡലം ജയപ്രകാശ്, നെടുമ്പള്ളി രാം‍മോഹന്‍, ശ്രീരാഗ് വര്‍മ, സദനം ജ്യോതിഷ് ബാബു തുടങ്ങിയവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസും മദ്ദളത്തില്‍ കലാമണ്ഡലം രാജ് നാരായണനുമായിരുന്നു ഈ കഥയില്‍ മേളം നയിച്ചത്. മഞ്ജുതരയുടെ കോപ്പുകള്‍ ഉപയോഗിച്ച് അപ്പുണ്ണി തരകനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കലാമണ്ഡലം പത്മനാഭന്‍ ചുട്ടിയൊരുക്കി.

2011, മേയ് 15, ഞായറാഴ്‌ച

കാറല്‍മണ്ണയിലെ നളചരിതം

Nalacharitham Onnam Divasam at Karalmanna. Narippatta Narayanan Namboothiri as Hamsam, Peesappalli Rajeevan as Damayanthi. An appreciation by Haree for Kaliyarangu.
മെയ് 07, 2011: വാഴേങ്കട കുഞ്ചു നായര്‍സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍, മെയ് 6-8 തീയതികളിലായി കാറല്‍മണ്ണയില്‍ നടത്തിയ 'നാട്യ ത്രിതയി'യുടെ രണ്ടാം ദിനം ഹംസത്തിന്റെ പ്രവേശം മുതല്‍ 'നളചരിതം ഒന്നാം ദിവസം' ആദ്യകഥയായി അവതരിക്കപ്പെട്ടു. നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ഹംസത്തോടൊപ്പം കലാമണ്ഡലം ഹരിനാരായണന്‍ (നളന്‍), പീശപ്പള്ളി രാജീവന്‍ (ദമയന്തി), കലാമണ്ഡലം പ്രവീണ്‍, കലാമണ്ഡലം ശിബി ചക്രവര്‍ത്തി (സഖിമാര്‍) എന്നിവര്‍ ഇതര വേഷങ്ങളിലെത്തി. കലാമണ്ഡലം ജയപ്രകാശ്, നെടുമ്പള്ളി രാംമോഹന്‍ എന്നിവര്‍ ഗായകരായ കളിയില്‍ കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം നന്ദകുമാര്‍ തുടങ്ങിയവര്‍ ചെണ്ടയിലും കലാമണ്ഡലം രാജ് നാരായണന്‍, കലാമണ്ഡലം വേണു തുടങ്ങിയവര്‍ മദ്ദളത്തിലും മേളമൊരുക്കി. മഞ്ജുതരയുടെ കോപ്പുകള്‍ ഉപയോഗിച്ച് അപ്പുണ്ണി തരകനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചു. കലാമണ്ഡലം പത്മനാഭന്റെയായിരുന്നു ചുട്ടി.

2011, മേയ് 6, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ മല്ലയുദ്ധം

MallaYudham Kathakali: Kalamandalam Ramachandran Unnithan as Mallan and Kottackal Devadas as Valalan. An appreciation by Haree for Kaliyarangu.
ഏപ്രില്‍ 22, 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി രണ്ടാം ദിവസം, 'കചദേവയാനി'ക്കു ശേഷം 'കീചകവധം' കഥ മല്ലന്റെ ഭാഗം മുതല്‍ അവതരിക്കപ്പെട്ടു. മല്ലന്റെ അഹങ്കാരം, വലലനായി വിരാട രാജധാനിയില്‍ വസിക്കുന്ന ഭീമന്‍ തീര്‍ത്തുകൊടുക്കുന്നതാണ്‌ 'മല്ലയുദ്ധം' എന്ന പേരില്‍ അറിയപ്പെടുന്ന ആദ്യഭാഗം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ മല്ലനേയും കോട്ടക്കല്‍ ദേവദാസ് വലലനേയും അവതരിപ്പിച്ച ഇവിടുത്തെ കളിയില്‍ കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു പദങ്ങള്‍ ആലപിച്ചത്. മേളത്തിന്‌ വളരെയേറെ പ്രാധാന്യമുള്ള ഈ കഥയില്‍ കോട്ടക്കല്‍ പ്രസാദ്, കലാമണ്ഡലം അച്യുതവാര്യര്‍ എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും മേളമൊരുക്കി. കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കലാനിലയം രാകേഷ് (മദ്ദളം) എന്നിവരും ഇവര്‍ക്കൊപ്പം മേളത്തിനു കൂടി. തന്റെ സുഖകരമായ അവസ്ഥയ്ക്ക് കാരണമെന്ത് എന്നാലോചിച്ചു കൊണ്ടുള്ള ജീമൂതന്‍ എന്ന മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.

ആലപ്പുഴയിലെ കചദേവയാനി

KachaDevayani Kathakali: Madavoor Vasudevan Nair as Sukran, Kalamandalam Gopi as Kachan and Margi Vijayakumar as Devayani. Appreciation by Haree for Kaliyarangu.
22 ഏപ്രില്‍ 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷിക ആഘോഷങ്ങളില്‍ ആദ്യ ദിനം അരങ്ങേറിയ 'കിര്‍മ്മീരവധം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാം ദിവസം താഴവന ഗോവിന്ദനാശാനെഴുതിയ 'കചദേവയാനി'യായിരുന്നു ആദ്യകഥയായി നിശ്ചയിച്ചിരുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപിയുടെ കചനും മാര്‍ഗി വിജയകുമാറിന്റെ ദേവയാനിക്കുമൊപ്പം പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ ശുക്രാചാര്യരുമായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ട, കലാമണ്ഡലം ശങ്കര വാര്യരുടെ മദ്ദളം എന്നിവയ്ക്കു പുറമേ പത്തിയൂര്‍ ശങ്കരന്‍‍കുട്ടി, കോട്ടക്കല്‍ മധു എന്നിവരുടെ ആലാപനം എന്നിവയും ഇതിനോടൊപ്പം തന്നെ കളി മികച്ചതാകുമെന്ന പ്രതീക്ഷ നല്‍കിയ ഘടകങ്ങളാണ്‌. നെടുമുടി വാസുദേവ പണിക്കര്‍ (സുകേതു), കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കലാനിലയം രാകേഷ് (മദ്ദളം) തുടങ്ങിയവരായിരുന്നു ഇതര കലാകാരന്മാര്‍. കലാനിലയം സജി, മാര്‍ഗി ശ്രീകുമാര്‍ എന്നിവര്‍ ചുട്ടിയിലും അരുണ്‍ അണിയറയിലും പ്രവര്‍ത്തിച്ചു. മൃതസഞ്ജീവനി മന്ത്രം പഠിക്കുക എന്ന ലക്ഷ്യവുമായി അസുരഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുവാനായി കചന്‍ ശുക്രാചാര്യരുടെ ആശ്രമത്തിലെത്തുന്നതു മുതലാണ്‌ കഥ ആരംഭിക്കുന്നത്.

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Padma Shri Kalamandalam Gopi as Dharmaputhrar, Margi Vijayakumar as Panchali, Ettumanoor Kannan as SriKrishnan. An appreciation by Haree for Kaliyarangu.
ഏപ്രില്‍ 21, 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്‍പത്തിയാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 21, 22 തീയതികളിലായി 'കിര്‍മ്മീരവധം', 'കചദേവയാനി', 'മല്ലയുദ്ധം' തുടങ്ങിയ കഥകള്‍ അവതരിപ്പിച്ചു. കലാമണ്ഡലം ഗോപിയാശാന്‍ ധര്‍മ്മപുത്രരായി വേഷമിട്ട 'കിര്‍മ്മീരവധം' കഥയുടെ 'പാത്രചരിതം' വരെയുള്ള പൂര്‍വ്വഭാഗമായിരുന്നു ആദ്യദിനം ആദ്യ കഥയായി അവതരിപ്പിച്ചത്. മാര്‍ഗി വിജയകുമാര്‍, ഏറ്റുമാനൂര്‍ കണ്ണന്‍ എന്നിവര്‍ ഇതര പ്രധാന കഥാപാത്രങ്ങളായ പാഞ്ചാലിയായും ശ്രീകൃഷ്ണനായും വേഷമിട്ടു. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (ധൗമ്യന്‍), കലാമണ്ഡലം ഷണ്മുഖദാസ് (സൂര്യന്‍), കലാനിലയം വാസുദേവ പണിക്കര്‍ (സുദര്‍ശനം) എന്നിവരായിരുന്നു മറ്റു വേഷങ്ങളില്‍. പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കോട്ടക്കല്‍ മധുവും അന്നേ ദിവസം ഗായകരായപ്പോള്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്യുത വാര്യര്‍ മദ്ദളത്തിലും മേളമൊരുക്കി. ചേര്‍ത്തല വിശ്വനാഥന്‍ നായര്‍, കലാനിലയം സജി തുടങ്ങിയവരായിരുന്നു ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. കാമ്യകവനത്തില്‍ കഴിഞ്ഞുവരവേ ഒരു മദ്ധ്യാഹ്നത്തില്‍ ധര്‍മ്മപുത്രരും പാഞ്ചാലിയും വനവാസദുഃഖം പങ്കിടുന്നതാണ്‌ ആദ്യ രംഗം.

2011, മാർച്ച് 2, ബുധനാഴ്‌ച

ബെങ്കളൂരിലെ കേളികൊട്ട്

'Kelikottu' by Uthishta aat Bengaluru. An appreciation by Haree for Kaliyarangu.
ഫെബ്രുവരി 20, 2011: ബെങ്കളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഉത്തിഷ്ഠ'യുടെ നേതൃത്വത്തില്‍ 'കേളികൊട്ട്' എന്ന പേരിലൊരു കഥകളി പരിപാടി ബെങ്കളൂരു ഇന്ദിരാനഗര്‍ സംഗീത സഭ ഹാളില്‍ നടത്തുകയുണ്ടായി. 'നളചരിതം രണ്ടാം ദിവസം' കഥയിലെ ആദ്യ രംഗം 'നളദമയന്തി' എന്ന പേരിലും തുടര്‍ന്ന് സുഗ്രീവന്റെ തിരനോക്ക് മുതല്‍ ബാലിയുടെ മരണം വരെ 'ബാലിവധ'വുമാണ്‌ അന്നേ ദിവസം അവതരിക്കപ്പെട്ടത്. പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ നളനും മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയുമായിരുന്നു 'നളദമയന്തി'യില്‍. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബാലി, കലാമണ്ഡലം ഹരി ആര്‍. നായരുടെ സുഗ്രീവന്‍, കലാമണ്ഡലം ഷണ്മുഖദാസിന്റെ ശ്രീരാമന്‍, മാര്‍ഗി വിജയകുമാറിന്റെ താര, കലാമണ്ഡലം അരുണിന്റെ അംഗദന്‍ തുടങ്ങിയവയായിരുന്നു 'ബാലിവധ'ത്തില്‍ വേഷമിട്ടത്. പത്തിയൂര്‍ ശങ്കരന്‍‍കുട്ടിയും കലാമണ്ഡലം ബാബു നമ്പുതിരിയും ചേര്‍ന്നുള്ള ആലാപനം, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം രവിശങ്കറും ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും ഒരുക്കിയ മേളം തുടങ്ങിയവ കൂടി ചേരുന്നതായിരുന്നു അന്നേ ദിവസത്തെ കഥകളി അവതരണം.

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

കനകക്കുന്നിലെ ദക്ഷയാഗം

Dakshayagam at Kanakakkunnu, performed as part of the KathakaliMela in Nishagandhi Festival 2011. An appreciation by Haree for Kaliyarangu.
ജനുവരി 26, 2011: നിശാഗന്ധി ഉത്സവം 2011-ന്റെ ഭാഗമായി ഏഴുദിവസത്തെ കഥകളിമേള തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ അരങ്ങേറി. ഇരയിമ്മന്‍ തമ്പി എഴുതിയ 'ദക്ഷയാഗ'മാണ്‌ അവസാന ദിവസം അവതരിപ്പിച്ചത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരൊക്കെയാണ്‌ അന്നേ ദിവസം കളിയില്‍ പങ്കെടുത്ത മുതിര്‍ന്ന കലാകാരന്മാര്‍. കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും ചേര്‍ന്നുള്ള പാട്ട്, കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം ഗോപിക്കുട്ടനും ചേര്‍ന്നു നയിച്ച മേളം എന്നിവയായിരുന്നു പിന്നണിയില്‍. കണ്ണിണയ്ക്കാനന്ദം നല്‍കുന്ന യമുനയുടെ തീരത്ത്, പ്രകൃതിയുടെ വിശേഷങ്ങള്‍ ആസ്വദിച്ചു കഴിയുന്ന ദക്ഷനും വേദവല്ലിയും ഒരുമിച്ചുള്ള രംഗത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്. ആ സമയം നദിയുടെ മധ്യത്തില്‍ താമരയിലയിലൊരു ശംഖ് കണ്ട്, അവിടേക്ക് നീന്തിയെത്തി ദക്ഷന്‍ ശംഖ് കൈയിലെടുക്കുന്നതോടെ അതൊരു പെണ്‍കുഞ്ഞായി മാറുന്നു. ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്ന സൗഭാഗ്യണിവള്‍ എന്നുറയ്ക്കുന്ന ദക്ഷന്‍, അവളെ മകളായി വളര്‍ത്തുവാന്‍ തീരുമാനിക്കുന്നു.

2011, ജനുവരി 28, വെള്ളിയാഴ്‌ച

ഗുരുവായൂരിലെ നളചരിതം ഒന്നാം ദിവസം

Nalacharitham at Guruvayoor: An appreciation by Haree for Kaliyarangu. A report on Kalamandalam Ramachandran Unnithan's 60th Birthday Celebrations.
ജനുവരി 22, 2011: കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍ക്ക് സ്വന്തമായൊരു വ്യാകരണം നല്‍കിയ കലാകാരന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ഗുരുവായൂര്‍ രോഹിണി കല്യാണമണ്ഡപത്തില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. പദ്മശ്രീ കലാമണ്ഡലം ഗോപി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് മേളപ്പദം, 'കഥകളിയിലെ ഉദ്ധത കഥാപാത്രങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍, സുഹൃദ്സംഗമം, സമാദരണ സദസ്സ് തുടങ്ങിയ പരിപാടികള്‍ക്കു ശേഷം പുലരും വരെ കഥകളിയും അരങ്ങേറി. 'നളചരിതം ഒന്നാം ദിവസം', 'സുഭദ്രാഹരണ'ത്തിലെ ബലഭദ്രനും ശ്രീകൃഷ്ണനും, 'ദുര്യോധനവധം' എന്നീ കഥകളാണ്‌ അവതരിക്കപ്പെട്ടത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളായ കാശിനാഥന്‍, സിബി എന്നിവര്‍ അവതരിപ്പിച്ച പുറപ്പാടോടെയാണ്‌ കഥകളി ആരംഭിച്ചത്. ചുവടുകളുടെ കണിശതകൊണ്ടും, ചലനങ്ങളിലെ ഭംഗികൊണ്ടും കണ്ണിനു വിരുന്നായി ഇവിടുത്തെ ഇരട്ട കൃഷ്ണമുടി വേഷങ്ങളുടെ പുറപ്പാട്. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ നളന്‍, മടവൂര്‍ വാസുദേവന്‍ നായരുടെ ഹംസം, കലാമണ്ഡലം കല്ലുവഴി വാസുവിന്റെ ദമയന്തി എന്നിവയോട് കൂടിയ 'നളചരിതം ഒന്നാം ദിവസം'തുടര്‍ന്ന് അവതരിക്കപ്പെട്ടു. (കലാമണ്ഡലം ഗോപിയുടെ നളനാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം അദ്ദേഹം പിന്മാറുകയാണുണ്ടായത്.) ഒരുനാള്‍ നൈഷധത്തിലെത്തുന്ന നാരദന്‌ യഥാവിധി പൂജകള്‍ ചെയ്ത് കാര്യം തിരക്കുന്ന നളന്റെ "ഭഗവല്‍ നാരദ! വന്ദേഹം..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.

2011, ജനുവരി 5, ബുധനാഴ്‌ച

നെടുമുടിയിലെ കര്‍ണ്ണശപഥം

KarnaSapatham Kathakali organized by Mathur Kalari at Nedumudi. Padmasri Kalamandalam Gopi as Karnan and Mathur Govindankutty as Kunthi. An appreciation by Haree for Kaliyarangu.
ഡിസംബര്‍ 25, 2010: മാത്തൂര്‍ കളരിയുടെ ആഭിമുഖ്യത്തില്‍ നെടുമുടി മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 'കര്‍ണ്ണശപഥം' കഥകളി അരങ്ങേറി. പത്മശ്രീ കലാമണ്ഡലം ഗോപി കര്‍ണ്ണനേയും മാത്തൂര്‍ ഗോവിന്ദന്‍കുട്ടി കുന്തിയേയും അവതരിപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍ തുടങ്ങിയവരായിരുന്നു മറ്റ് വേഷങ്ങളില്‍. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവരുടെ പാട്ടും കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), കലാമണ്ഡലം അച്യുത വാര്യര്‍ (മദ്ദളം) എന്നിവരുടെ മേളവുമായിരുന്നു അന്നേ ദിവസം കളിക്കുണ്ടായിരുന്നത്. കലാമണ്ഡലം സുകുമാരന്‍, കലാനിലയം സജി എന്നിവരുടേ ചുട്ടിയും സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ കോപ്പുകളുമായിരുന്നു നടന്മാരെ കഥാപാത്രങ്ങളാക്കിയത്.